Thursday, November 17, 2011

വാരിയന്‍കുന്നില്‍ കുഞ്ഞഹമ്മദ് ഹാജി

ജനുവരി 20 ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മറക്കാനാവത്ത ദിനം, വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവകാരിയുടെ രക്തസക്ഷിത്വത്തിനു സക്ഷ്യം വഹിച്ച ദിനം. "കണ്ണു മൂടികെട്ടി പിന്നില്‍ നിന്ന് വെടിവെയ്കുന്ന നിങ്ങളുടെ പതിവ് രീതി ഒഴിവാക്കി എന്റെ മുന്നില്‍ വന്നു നിന്നു കൊണ്ട് എന്റെ നെഞ്ചിലെക്കു വെടി വെക്കണം" എന്ന് പട്ടാള കമാന്‍ഡര്‍ കേണല്‍ ഹംഫ്രിയോട് ആത്മാഭിമാനത്തോടെ പ്രതികരിച്ച ആ മാപ്പിളപ്പോരാളി 1922 ജനുവരി 20 ന് മലപ്പുറം മഞ്ചേരി പാതയിലെ കോട്ടകുന്നിന്റെ ചെരിവില്‍ വച്ച് ധീരമായി രക്തസാക്ഷിത്വം വരിച്ചു.സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇന്നും വാരിയന്‍ കുന്ന് ഒരു തിളങ്ങുന്ന അധ്യായമാണ്. ഒടുങ്ങാത്ത ബ്രിട്ടീഷ്-ജന്മി വിരോധത്തിന്റെ പ്രതീകമായിരുന്നു ആ ദേശസ്നേഹി
നെല്ലികുത്തിലെ ചക്കിപ്പറബന്‍ മോയ്തീന്‍ കുട്ടി ഹാജിയുടെയും തുവ്വൂര്‍ പറവട്ടി കുഞ്ഞായിശയുടെയും മകനായി 1873ലാണ് അദ്ദെഹത്തിന്റെ ജനനം.ഒരു സുപ്രഭാതത്തില്‍ സ്വാതന്ത്ര്യത്തിന്റെ തീ ചൂളയിലെക്ക് എടുത്തെറിയപെട്ട ഒരു വ്യക്തി ആയിരുന്നില്ല വാരിയന്‍ കുന്നന്‍.
അദ്ദേഹത്തിന്റെ പിതാവും ഒരു ധീരദേശാഭിമാനിയയിരുന്നു.1894ല്‍ ഇംഗ്ലീഷുകാര്‍കെതിരേ നടന്ന മണ്ണാര്‍കാട് യുദ്ധത്തില്‍ പങ്കെടുത്തതിന് പിതാവിനെ ബ്രിട്ടീഷുകാര്‍ ആന്തമാനിലെക്ക് നാട് കടത്തി.200 ഏക്കര്‍ ഭുമി കണ്ടുകെട്ടുകയും ചെയ്തു. അതിനാല്‍ മാതാവിന്റെ വീട്ടിലായിരുന്നു ബാല്യകാലം കഴിച്ചു കൂട്ടിയത്.ഹിന്ദി ഉര്‍ദു,അറബി,പേര്‍ഷ്യന്‍ എന്നി ഭാഷകള്‍ സ്വായത്തമാക്കിയ വാരിയന്‍കുന്നന്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് വ്യാപാരവും സാമുഹിക സെവനവും ആരംഭിച്ചു.
കുറഞ്ഞ കാലം കൊണ്ട് അദ്ദേഹം ജനങ്ങള്‍ക് പ്രിയപെട്ടവനായി മാറി,ഖിലാഫത്ത് നിസ്സഹകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു.ബ്രിട്ടീഷികാരെ തുരത്തി ഓടിക്കെണ്ടത് മതബാധ്യതയണന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.ഏത് വൈതരണികളെയും മറികടന്ന് പോരടാനുള്ള ഒരു നിശ്ചയദാര്‍ഡ്യം ഹാജിയുടെ മനസ്സില്‍ വേരുറച്ചിരുന്നു.ഖിലാഫത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും മുഖ്യ സംഘാടകനായി അദ്ദേഹം സമരമുഖത്ത് സജീവമായി.
മിതവാദത്തിന്റെ കരിമ്പടം വലിച്ചെറിഞ്ഞ് സാമ്രാജ്യത്വശക്തികളോട് പോരടാന്‍ അദ്ദേഹം തയ്യാറായി.1920 ഏപ്രില്‍ 29ന് മഞ്ചേരിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ഖിലാഫത്ത് സമ്മേളനത്തില്‍ ഹാജി തന്റെ നയം തുറന്ന് പറഞ്ഞു.അതോടെ ബ്രിട്ടിഷുകാരുടെ നോട്ടപുള്ളിയായി ഹാജി മാറി.ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം തുടങ്ങിയതോടെ ഇരുന്നൂറോളം താലൂക്കുകളില്‍ ഹാജിയും പോരളികളും ബിട്ടീഷ് ഭരണത്തെ ആറുമാസത്തേക്ക് നിശ്ചേതനമാക്കി.
1921 ആഗസ്ത് 20ന് കലക്ടര്‍ തോമസ്, ഹിച്ച് കോക്ക് എന്നിവര്‍ തിരൂരങ്ങാടിയില്‍ വച്ച് വാരിയന്‍കുന്നന്റെ സേനയോട് തോറ്റോടിയപ്പോള്‍ "ലണ്ടന്‍ ടൈംസ് " എന്ന ഇംഗ്ലീഷ് പത്രം മലബാറില്‍ ഇംഗ്ലിഷ് ഭരണം അവസാനിച്ചു എന്നാണ് എഴുതിയത്.
വാരിയന്‍കുന്നന്റെ വിപ്ലവവീര്യത്തിന്റെ അലയൊലികള്‍ ലണ്ടനില്‍ ബ്രിട്ടീഷ് ആസ്താനങ്ങളില്പ്പോലും കോളിളക്കം സ്യഷ്ടിച്ചുവെന്നര്‍തം.മരണത്തെപ്പോലും നിര്‍ഭയമായി നേരിട്ട ആ വിപ്ലവകാരിയുടെ രക്തസക്ഷിത്വം ചരിത്ര വിരോധികള്‍ വികലമാക്കിയാലും ആ അധ്യായം എന്നും ജ്വലിച്ചുകൊണ്ടിരിക്കും, കാലുഷ്യത്തിന്റെ വര്‍ത്തമാനകാലത്ത് നേരിനൊപ്പം നില്‍ക്കാന്‍ ആ ഒര്‍മകള്‍ നമുക്ക് കരുത്തു പകരട്ടെ..

No comments:

Post a Comment